Home അനുഷ്ഠാനം നമസ്കാരം പള്ളിയിൽ സ്ത്രീകളുടെ സ്ഥാനം

പള്ളിയിൽ സ്ത്രീകളുടെ സ്ഥാനം

ചോദ്യം: ഞങ്ങളുടെ പള്ളിയിൽ ജമാഅത്തു നമസ്കാരങ്ങളിൽ പങ്കെടുക്കുന്ന സ്ത്രീകൾ പ്രത്യേകം ഒരു മുറിയിലാണ് നമസ്കരിക്കാറുള്ളത്. അവർ ഇമാമിന്റെ ശബ്ദം കേൾക്കുമെങ്കിലും ചലനങ്ങൾ കാണുകയില്ല. അതിനാൽ തിലാവത്തിന്റെ സുജൂദ് സ്ത്രീകൾക്ക് മനസ്സിലാക്കാൻ കഴിയാതെ പോകുന്നു. ഇമാം തിലാവത്തിന്റെ സുജൂദ് ചെയ്യുമ്പോൾ സ്ത്രീകൾ റുകൂഇലായിരിക്കും. ഇമാം എഴുന്നേറ്റ് ഖിറാഅത്ത് തുടരുമ്പോഴായിരിക്കും അവർക്ക് കാര്യം മനസ്സിലാവുക. ഈ ബുദ്ധിമുട്ട് ഒഴിവാക്കാൻ എന്താണ് മാർഗം?

ഉത്തരം: സ്ത്രീകൾ നിൽക്കുന്ന മുറി, അവർക്ക് അതിൽ നിന്നു ഇമാമിന്റെയോ ഇമാമിനെ കണ്ടുകൊണ്ട് തുടരുന്ന മൗമൂമീങ്ങളുടെയോ ചലനങ്ങൾ കാണാൻ സാധിക്കും വിധം സജ്ജീകരിക്കാവുന്നതാണ്. ആ സജ്ജീകരണം എങ്ങനെ ഏർപ്പെടുത്താമെന്ന കാര്യം പള്ളിയുടെയും സ്ത്രീകൾ നിൽക്കുന്ന മുറിയുടെയും ഘടനയെ ആശ്രയിച്ചിരിക്കുന്നു.

നബി (സ) യുടെ കാലഘട്ടത്തിൽ പള്ളിയിൽ വന്നിരുന്ന സ്ത്രീകൾക്ക് ഈ ബുദ്ധിമുട്ട് നേരിട്ടിരുന്നില്ല. അന്ന് ഇമാമിന്റെ തൊട്ടുപുറകിൽ പുരുഷന്മാർ, അവർക്കു പിന്നിൽ കുട്ടികൾ, അവർക്കു പിന്നിൽ സ്ത്രീകൾ എന്ന ക്രമത്തിലായിരുന്നു ജമാഅത്തിനു അണികൾ നിരന്നിരുന്നത്. ഹദീസ് ഗ്രന്ഥങ്ങളിൽ ഇപ്രകാരം കാണാം.

كان رسول الله صلعم يجعل الرجال قدام الغلمان والغلمان خلفهم والنساء خلف الغلمان –
(നബി (സ) പുരുഷന്മാരെ കുട്ടികൾക്കു മുന്നിലും കുട്ടികളെ അവർക്കു പിന്നിലും സ്ത്രീകളെ കുട്ടികൾക്കു പിന്നിലുമാണ് നിർത്താറുണ്ടായിരുന്നത്.)

 

📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Previous articleഅന്യരുടെ ബീജം സ്വീകരിച്ചു ഗർഭം ധരിക്കാമോ?
Next articleപരസ്യങ്ങൾക്കു മോഡലായി ജോലി?
ജനനം 1948-ല്‍ മലപ്പുറം ജില്ലയിലെ മാറഞ്ചേരിയില്‍. പിതാവ്: ഐ.ടി.സി. മുഹമ്മദ് അബ്ദുല്ല നിസാമി. മതാവ്: ടി.കെ. ആഇശ. 1964-1972 -ല്‍ ശാന്തപുരം ഇസ്‌ലാമിയാ കോളേജില്‍ പഠിച്ച് എഫ്.ഡി, ബി.എസ്. എസ്.സി. ബിരുദങ്ങള്‍ നേടി. പഠനാനന്തരം 1972 -ല്‍ പെരിന്തല്‍മണ്ണയില്‍നിന്ന് അബുല്‍ ജലാല്‍ മൗലവിയുടെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന സന്മാര്‍ഗം ദ്വൈവാരികയുടെ എഡിറ്റര്‍ ഇന്‍ചാര്‍ജായി പത്രപ്രവര്‍ത്തന ജീവിതം ആരംഭിച്ചു. 1974-ല്‍ വെള്ളിമാടുകുന്നിലെത്തി പ്രബോധനം മാസികയുടെ എഡിറ്റര്‍ ഇന്‍ചാര്‍ജ്, 1987 മുതല്‍ പ്രബോധനം വാരിക എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എന്നീ ചുമതലകള്‍ വഹിച്ചു. ഇപ്പോള്‍ പ്രബോധനം വാരിക എഡിറ്റര്‍, മലര്‍വാടി ദ്വൈവാരിക ചീഫ് എഡിറ്റര്‍, ഇസ്‌ലാമിക വിജ്ഞാനകോശം അസോസിയേറ്റ് എഡിറ്റര്‍, ഇത്തിഹാദുല്‍ ഉലമാ കേരള പ്രവര്‍ത്തക സമിതിയംഗം, ശാന്തപുരം അല്‍ജാമിഅഃ അല്‍ഇസ്‌ലാമിയ അലുംനി അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം, പൊന്നാനി കാഞ്ഞിരമുക്ക് കരുണ ചാരിറ്റബിള്‍ ട്രസ്റ്റ്, ദയാ ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവയുടെ ചെയര്‍മാന്‍ ചുമതലകള്‍ വഹിക്കുന്നു. ഇടക്കാലത്ത് മാധ്യമം ദിനപത്രം കൊച്ചി യൂണിറ്റിന്റെ റസിഡന്റ് എഡിറ്ററും ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായിരുന്നു. മൗലിക ചിന്തയുള്ള എഴുത്തുകാരനാണ് ടി.കെ. ഉബൈദ്. ഖുര്‍ആന്‍ വ്യാഖ്യാന മായ ഖുര്‍ആന്‍ ബോധനമാണ് പ്രധാന രചന. അതിന്റെ എട്ട് വാല്യങ്ങള്‍ ഇതുവരെ പുറത്തിറങ്ങി. ബാക്കി ഭാഗങ്ങള്‍ പ്രബോധനം വാരികയില്‍ ഖണ്ഡശഃ തുടരുന്നു. ഹദീഥ് ബോധനം, പ്രശ്‌നവും വീക്ഷണവും, സ്വാതന്ത്ര്യത്തിന്റെ ഭാരം, ഇസ്‌ലാമിക പ്രവര്‍ത്തനം: ഒരു മുഖവുര, മനുഷ്യാ! നിന്റെ മനസ്സ്, അല്ലാഹു, ആദം ഹവ്വ, ലോക സുന്ദരന്‍ എന്നിവയാണ് മറ്റ് സ്വതന്ത്ര കൃതികള്‍. ഖുര്‍ആന്‍ ഭാഷ്യം, തഫ്ഹീമുല്‍ ഖുര്‍ആന്‍ (വിവിധ വാല്യങ്ങള്‍), ഖുര്‍ആനിലെ നാല് സാങ്കേതിക ശബ്ദങ്ങള്‍, ഫിഖ് ഹുസ്സുന്ന എന്നിവ വിവര്‍ത്തനങ്ങളാണ്. കലീലയും ദിംനയും എന്ന കൃതിയുടെ പുനരാഖ്യാനവും ഇസ്‌ലാമിക ശരീഅത്തും സാമൂഹിക മാറ്റങ്ങളും എന്ന ഗ്രന്ഥത്തിന്റെ എഡിറ്റിംഗും നിര്‍വഹിച്ചിട്ടുണ്ട്. ഖുര്‍ആന് നല്‍കിയ സേവനങ്ങളെ പരിഗണിച്ച് ഖത്വര്‍ ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ ടി.കെ. ഉബൈദിനെ പ്രത്യേകം ആദരിച്ചു. പി.സി. മാമു ഹാജി പ്രഥമ അവാര്‍ഡ് ലഭിച്ചു. സുഊദി അറേബ്യ, ഖത്വര്‍, യു.എ.ഇ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ഭാര്യ: സുഹ്‌റ. മക്കള്‍: മുഹമ്മദ് യാസിര്‍, അബ്ദുല്‍ ഗനി, ബുശ്‌റാ, തസ്‌നിം ഹാദി.
error: Content is protected !!