Saturday, April 20, 2024
Homeജനാസ സംസ്കരണംമരണം - മരണാനന്തരംമരിച്ചവർക്കു വേണ്ടി ചെയ്യാവുന്ന കാര്യങ്ങൾ

മരിച്ചവർക്കു വേണ്ടി ചെയ്യാവുന്ന കാര്യങ്ങൾ

ചോദ്യം: “ജീവിച്ചിരിക്കുന്നവർക്കു മരിച്ചവരുടെ ഗുണത്തിനു വേണ്ടി ദാനധർമങ്ങൾ ചെയ്യാം എന്ന കാര്യത്തിൽ പണ്ഡിതൻമാർ ഏകാഭിപ്രായക്കാരാണ്. മരിച്ചവർക്കു ചെയ്യാവുന്ന കാര്യത്തിൽ ഒരു പണ്ഡിതനും ഭിന്നാഭിപ്രായമില്ല. (ഖറദാവിയുടെ ഫത് വകൾ ഭാ. 2, പേ. 15) ഈ ഫത് വ ശരിയാണോ? ശാഫിഈ മദ്ഹബിൽ തന്നെ ഇതു സംബന്ധിച്ച് അഭിപ്രായവ്യത്യാസങ്ങളില്ലേ?

ഉത്തരം: ഉസ്താദ് ഖറദാവിയുടെ ഫത് വ തീരെ ശ്രദ്ധിക്കാതെയാണ് ചോദ്യകർത്താവ് വായിച്ചതെന്ന് തോന്നുന്നു. ഖറദാവി പറയുന്നതെന്താണെന്ന് മനസ്സിലാക്കാൻ ശ്രമിച്ചുകൊണ്ട് വായിച്ചിരുന്നുവെങ്കിൽ ഇങ്ങനെ ഒരു ചോദ്യം ഉത്ഭവിക്കുമായിരുന്നില്ല. ചോദ്യകർത്താവ് ഉദ്ധരിച്ച ഭാഗം യഥാർത്ഥത്തിൽ ഇങ്ങനെയാണുള്ളത്. “ജീവിച്ചിരിക്കുന്നവർ മരിച്ചവരുടെ ഗുണത്തിനുവേണ്ടി ദാനധർമ്മങ്ങൾ ചെയ്യാം എന്ന കാര്യത്തിൽ പണ്ഡിതൻമാർ ഏകാഭിപ്രായക്കാരാണ്. മരിച്ചവർക്കുവേണ്ടി ചെയ്യാവുന്ന കാര്യങ്ങളിൽ ഒരു പണ്ഡിതന്നും ഭിന്നാഭിപ്രായമില്ലാത്ത രണ്ടു സംഗതികളുണ്ട്. ഒന്ന്, മരിച്ചവരുടെ ഗുണത്തിന് വേണ്ടി ജീവിച്ചിരിക്കുന്നവർക്ക് ദാനധർമങ്ങൾ ചെയ്യാം. രണ്ട്, മരിച്ചവർക്ക് വേണ്ടി ജീവിച്ചിരിക്കുന്നവർക്ക് പ്രാർത്ഥിക്കാം. ഇതല്ലാത്ത എല്ലാ കാര്യങ്ങളിലും- മരിച്ചയാൾക്ക് വേണ്ടി ഖുർആൻ പാരായണം ചെയ്യുക, ബലിയറുക്കുക തുടങ്ങിയവയിലെല്ലാം- അഭിപ്രായ ഭിന്നതയുണ്ട്. പണ്ഡിതൻമാർക്കിടയിൽ യോജിപ്പുള്ള കാര്യം സ്വീകരിക്കുന്നതാണ് ഭിന്നാഭിപ്രായമുള്ളവയുടെ പിന്നാലെ പോകുന്നതിനേക്കാൾ ഭേദം.” (ഖറദാവിയുടെ ഫത് വകൾ പേ. 15-16)

ടി.കെ ഉബൈദ്
ജനനം 1948-ല്‍ മലപ്പുറം ജില്ലയിലെ മാറഞ്ചേരിയില്‍. പിതാവ്: ഐ.ടി.സി. മുഹമ്മദ് അബ്ദുല്ല നിസാമി. മതാവ്: ടി.കെ. ആഇശ. 1964-1972 -ല്‍ ശാന്തപുരം ഇസ്‌ലാമിയാ കോളേജില്‍ പഠിച്ച് എഫ്.ഡി, ബി.എസ്. എസ്.സി. ബിരുദങ്ങള്‍ നേടി. പഠനാനന്തരം 1972 -ല്‍ പെരിന്തല്‍മണ്ണയില്‍നിന്ന് അബുല്‍ ജലാല്‍ മൗലവിയുടെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന സന്മാര്‍ഗം ദ്വൈവാരികയുടെ എഡിറ്റര്‍ ഇന്‍ചാര്‍ജായി പത്രപ്രവര്‍ത്തന ജീവിതം ആരംഭിച്ചു. 1974-ല്‍ വെള്ളിമാടുകുന്നിലെത്തി പ്രബോധനം മാസികയുടെ എഡിറ്റര്‍ ഇന്‍ചാര്‍ജ്, 1987 മുതല്‍ പ്രബോധനം വാരിക എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എന്നീ ചുമതലകള്‍ വഹിച്ചു. ഇപ്പോള്‍ പ്രബോധനം വാരിക എഡിറ്റര്‍, മലര്‍വാടി ദ്വൈവാരിക ചീഫ് എഡിറ്റര്‍, ഇസ്‌ലാമിക വിജ്ഞാനകോശം അസോസിയേറ്റ് എഡിറ്റര്‍, ഇത്തിഹാദുല്‍ ഉലമാ കേരള പ്രവര്‍ത്തക സമിതിയംഗം, ശാന്തപുരം അല്‍ജാമിഅഃ അല്‍ഇസ്‌ലാമിയ അലുംനി അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം, പൊന്നാനി കാഞ്ഞിരമുക്ക് കരുണ ചാരിറ്റബിള്‍ ട്രസ്റ്റ്, ദയാ ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവയുടെ ചെയര്‍മാന്‍ ചുമതലകള്‍ വഹിക്കുന്നു. ഇടക്കാലത്ത് മാധ്യമം ദിനപത്രം കൊച്ചി യൂണിറ്റിന്റെ റസിഡന്റ് എഡിറ്ററും ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായിരുന്നു. മൗലിക ചിന്തയുള്ള എഴുത്തുകാരനാണ് ടി.കെ. ഉബൈദ്. ഖുര്‍ആന്‍ വ്യാഖ്യാന മായ ഖുര്‍ആന്‍ ബോധനമാണ് പ്രധാന രചന. അതിന്റെ എട്ട് വാല്യങ്ങള്‍ ഇതുവരെ പുറത്തിറങ്ങി. ബാക്കി ഭാഗങ്ങള്‍ പ്രബോധനം വാരികയില്‍ ഖണ്ഡശഃ തുടരുന്നു. ഹദീഥ് ബോധനം, പ്രശ്‌നവും വീക്ഷണവും, സ്വാതന്ത്ര്യത്തിന്റെ ഭാരം, ഇസ്‌ലാമിക പ്രവര്‍ത്തനം: ഒരു മുഖവുര, മനുഷ്യാ! നിന്റെ മനസ്സ്, അല്ലാഹു, ആദം ഹവ്വ, ലോക സുന്ദരന്‍ എന്നിവയാണ് മറ്റ് സ്വതന്ത്ര കൃതികള്‍. ഖുര്‍ആന്‍ ഭാഷ്യം, തഫ്ഹീമുല്‍ ഖുര്‍ആന്‍ (വിവിധ വാല്യങ്ങള്‍), ഖുര്‍ആനിലെ നാല് സാങ്കേതിക ശബ്ദങ്ങള്‍, ഫിഖ് ഹുസ്സുന്ന എന്നിവ വിവര്‍ത്തനങ്ങളാണ്. കലീലയും ദിംനയും എന്ന കൃതിയുടെ പുനരാഖ്യാനവും ഇസ്‌ലാമിക ശരീഅത്തും സാമൂഹിക മാറ്റങ്ങളും എന്ന ഗ്രന്ഥത്തിന്റെ എഡിറ്റിംഗും നിര്‍വഹിച്ചിട്ടുണ്ട്. ഖുര്‍ആന് നല്‍കിയ സേവനങ്ങളെ പരിഗണിച്ച് ഖത്വര്‍ ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ ടി.കെ. ഉബൈദിനെ പ്രത്യേകം ആദരിച്ചു. പി.സി. മാമു ഹാജി പ്രഥമ അവാര്‍ഡ് ലഭിച്ചു. സുഊദി അറേബ്യ, ഖത്വര്‍, യു.എ.ഇ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ഭാര്യ: സുഹ്‌റ. മക്കള്‍: മുഹമ്മദ് യാസിര്‍, അബ്ദുല്‍ ഗനി, ബുശ്‌റാ, തസ്‌നിം ഹാദി.

Recent Posts

Related Posts

error: Content is protected !!