Home സ്ത്രീ, കുടുംബം, വീട് അനന്തരാവകാശം ഇവിടെ സഹോദരികള്‍ “അസ്വബ” എന്ന നിലയില്‍ അവകാശികളാണ്

ഇവിടെ സഹോദരികള്‍ “അസ്വബ” എന്ന നിലയില്‍ അവകാശികളാണ്

ചോദ്യം – ഒരു സ്ത്രീ മരണപ്പെട്ടു. മാതാവ്, ഭര്‍ത്താവ്, രണ്ട് പെണ്‍കുട്ടികള്‍, രണ്ട് സഹോദരികള്‍, മൂത്താപ്പ, അമ്മാവന്‍മാര്‍ എന്നിവരാണ് ഉള്ളത്. ആരൊക്കെയാണ് അവകാശികള്‍? എത്ര വീതമാണ് ഓരോ അവകാശിക്കും കിട്ടുക?

ഉത്തരം- പരേതയ്ക്ക് മക്കള്‍ ഉള്ളതിനാല്‍, മൊത്തം സ്വത്തിന്‍റെ ആറിലൊന്ന് മാതാവിനും, നാലിലൊന്ന് ഭര്‍ത്താവിനും ലഭിക്കും. മക്കളായി 2 പെണ്‍കുട്ടികള്‍ മാത്രമേ ഉള്ളൂ. അതിനാല്‍ മൊത്തം സ്വത്തിന്‍റെ മൂന്നില്‍ രണ്ട് ഭാഗം അവര്‍ക്കിടയില്‍ തുല്യമായി വീതിക്കും.

ഈ കേസില്‍ സഹോദരികള്‍ “അസ്വബ” എന്ന നിലയില്‍ അവകാശികളാണ്. നിര്‍ണിത ഓഹരി അവകാശികള്‍ ഇല്ലെങ്കില്‍ സ്വത്ത് മുഴുവന്‍ ലഭിക്കുന്നതോ, നിര്‍ണിത ഓഹരി അവകാശികള്‍ക്ക് അവരുടെ ഓഹരി കൊടുത്ത ശേഷം ബാക്കിയാവുന്നത് മുഴുവന്‍ ലഭിക്കുന്നതോ, നിര്‍ണിത ഓഹരി അവകാശികള്‍ക്ക് അവരുടെ ഓഹരി കൊടുത്ത ശേഷം സ്വത്ത് ബാക്കിയില്ലെങ്കില്‍ ഒന്നും ലഭിക്കാതിരിക്കുന്നതോ ആണ് അസ്വബയുടെ 3 അവസ്ഥകള്‍. ഈ കേസില്‍ സഹോദരികള്‍ മൂന്നാമത്തെ അവസ്ഥയില്‍ ആണ്. നിര്‍ണിത ഓഹരി അവകാശികളായ മാതാവ്, ഭര്‍ത്താവ്, പെണ്‍മക്കള്‍ എന്നിവര്‍ക്ക് അവരുടെ ഓഹരി നല്കിക്കഴിഞ്ഞപ്പോള്‍ സ്വത്ത് തീരുന്നതിനാല്‍ സഹോദരികള്‍ക്ക് ഓഹരി ലഭിക്കില്ല.

മൊത്തം സ്വത്തിനെ 12 ആക്കി, അതില്‍ നിന്ന് ആറിലൊന്നായ 2 ഓഹരികള്‍ മാതാവിനും, നാലിലൊന്നായ 3 ഓഹരികള്‍ ഭര്‍ത്താവിനും, മൂന്നില്‍ രണ്ടായ 8 ഓഹരികള്‍ 4 വീതം ഓരോ പെണ്‍കുട്ടിക്കും നല്കണം.

എന്നാല്‍ ഈ കേസില്‍ വരുന്ന മറ്റൊരു വിഷയം “ഔല്‍” ആണ്. ഓഹരി അവകാശികള്‍ക്ക് അവരുടെ ഓഹരിയില്‍ അവരുടെ ഓഹരിയുടെ തോതനുസരിച്ച് കുറവ് വരുത്തലാണ് ഔല്‍. ഇവിടെ മൊത്തം സ്വത്തിനെ 12 നു പകരം 13 ആക്കി, അതില്‍ നിന്ന് 2 ഓഹരികള്‍ മാതാവിനും, 3 ഓഹരികള്‍ ഭര്‍ത്താവിനും, 4 വീതം ഓരോ പെണ്‍കുട്ടിക്കും നല്കണം.

മൂത്താപ്പമാരും അമ്മാവന്മാരും മയ്യിത്തുമായി അവരെക്കാള്‍ അടുത്ത അവകാശികള്‍ ഉള്ളതിനാല്‍ ഓഹരിയില്‍ നിന്ന് തടയപ്പെട്ടു.

കൂടുതൽ വായനക്ക്‌ 👉🏻: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Previous articleഈ കേസില്‍ “ഔല്‍” ആണ് നടപ്പാക്കുക
Next articleമുഹര്‍റം ഒമ്പതും പത്തും
അബ്ദുസ്സലാം അഹ്മദ്, ആലപ്പുഴ ജില്ലയില്‍ നീര്‍ക്കുന്നം സ്വദേശി. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ശാന്തപുരം ഇസ്ലാമിയ കോളേജില്‍ നിന്ന് “ഫഖീഹ് ഫിദ്ദീന്‍” ബിരുദം, കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്ന് അറബി, വേള്‍ഡ് ഹിസ്റ്ററി ബിരുദം. 1991 മുതല്‍ 95 വരെ സൌദി അറേബ്യയില്‍ ജോലി ചെയ്തു. 1997 മുതല്‍ യു. ഏ. ഇ യില്‍ ജോലി ചെയ്യുന്നു. ഭാര്യയും 3 പെണ്‍കുട്ടികളും. ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ സിലബസ് കമ്മിറ്റി അംഗം, പരീക്ഷാ കണ്ട്രോളര്‍, അദ്ധ്യാപക പരിശീലനം, അദ്ധ്യാപനം, മദ്രസാ പ്രിന്‍സിപ്പല്‍, അദ്ധ്യാപകന്‍, എന്നിങ്ങനെ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ ഇസ്ലാമിലെ അനന്തരാവകാശം, സകാത്ത്, ഫിഖ്ഹ് വിഷയങ്ങളില്‍ ചോദ്യോത്തര പംക്തി കൈകാര്യം ചെയ്യുന്നു. ഇസ്ലാമിക വിജ്ഞാനകോശത്തില്‍ ലേഖനങ്ങള്‍ എഴുതുന്നു.
error: Content is protected !!