Homeഖു‌‍ർആൻഅത്തൗബ' അധ്യായത്തിലെ 'ബിസ്മി'

അത്തൗബ’ അധ്യായത്തിലെ ‘ബിസ്മി’

‘അത്തൗബ’ അധ്യായം ‘ബിസ്മി’ ഇല്ലാതെ അവതരിപ്പിച്ചത് എന്തു കൊണ്ടാണ്?

ഉത്തരം:  അത്തൗബ അധ്യായം ബിസ്മി കൂടാതെ അവതരിപ്പിച്ചതിന് പണ്ഡിതൻമാർ പല കാരണങ്ങളും പറയുന്നുണ്ട്. അവയിൽ ഏറ്റവും സ്വീകാര്യമായി എനിക്കു തോന്നിയത് അലിയ്യുബ്നു അബീത്വാലിബിന്റെ വിശദീകരണമാണ്. അദ്ദേഹം പറയുന്നു: “പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ എന്നു പറയുന്നത് ഒരു അഭയവും സംരക്ഷണവുമാണ്. ബറാഅ:( ഈ അധ്യായത്തിൻറെ മറ്റൊരു പേര്)  അധ്യായമാകട്ടെ സംരക്ഷണ ബാധ്യത എടുത്തുകളഞ്ഞുകൊണ്ടുള്ള പ്രഖ്യാപനമാണ്. വിശ്വാസികൾക്കും അവിശ്വാസികൾക്കും ഇടയിൽ നിലനിന്നിരുന്ന സന്ധികളും ഉടമ്പടികളും- സമയ ബന്ധിത ഉടമ്പടികളൊഴിച്ച് – ദുർബലമാക്കിക്കൊണ്ടുള്ള പരസ്യപ്രഖ്യാപനമാണ് യഥാർഥത്തിൽ ഈ അധ്യായം. ഉടമ്പടി ചെയ്ത മുസ്ലിംകൾ അതു ലംഘിച്ചിട്ടില്ല. അങ്ങനെ ഒരു ആരോപണം അവരിൽ ആർക്കെതിരെയും പ്രതിയോഗികൾ ഉന്നയിച്ചിട്ടുമില്ല. പക്ഷേ, വിഗ്രഹാരാധകർ മുസ്ലിംകൾക്കെതിരെ കുതന്ത്രങ്ങൾ പ്രയോഗിക്കുന്നു; അവരുടെ മേൽ പീഡനങ്ങൾ ഏൽപ്പിക്കുന്നു; കുത്സിതമനസ്കരായ ജൂതൻമാരുമായി സഹകരിക്കുന്നു; മുസ്ലിംകളെ ചതിയിൽ പെടുത്തുന്നു. ആ നിലക്ക് അവർ ഉടമ്പടിയോ സന്ധിയോ മാനിക്കുന്നില്ല; ഉടമ്പടി വ്യവസ്ഥകളോ നിയമങ്ങളോ പാലിക്കുന്നില്ല. അതിനാൽ, ഇനി ഇസ്ലാമിന് അവരോട് കണക്കു തീർക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് അല്ലാഹുവും അവന്റെ ദൂതനും അവരോട് ചെയ്ത ഉടമ്പടികൾ ദുർബലപ്പെടുത്തിയതായി പ്രഖ്യാപിച്ചുകൊണ്ട് “അത്തൗബ’ അധ്യായം അവതരിച്ചത്. “(മുസ്ലിംകളേ!) ബഹുദൈവവിശ്വാസികളിലാരുമായി നിങ്ങൾ സമാധാന സന്ധി ചെയ്തിട്ടുണ്ടോ അവരോട് അല്ലാഹുവിനും അവന്റെ ദൂതനും യാതൊരു ബാധ്യതയുമില്ല” എന്ന സൂക്ത
ത്തോടെയാണതിന്റെ തുടക്കം.

Also read: പ്രവാചകന് എന്തുകൊണ്ട് നാലിലധികം പത്നിമാർ ?

അല്ലാഹുവിന്റെ കരുണാമയൻ, പരമകാരുണികൻ തുടങ്ങിയ വിശേഷണങ്ങളോടെയുള്ള ആരംഭം ഈ വിഗ്രഹാരാധകർക്ക് ചില അഭയവും ശരണവും നൽകൽ ബാധ്യതയാക്കിത്തീർക്കുന്നു. എന്നാൽ, ഈ അധ്യായത്തിലാകട്ടെ, ഒരു സംരക്ഷണ ബാധ്യതയും പരാമർശിക്കപ്പെടുന്നില്ല. “ബഹുദൈവവിശ്വാസികളോട് കണ്ടുമുട്ടുന്നേടത്തുവച്ച് യുദ്ധം ചെയ്തുകൊള്ളുക; അവരെ പിടികൂടുകയും ഉപരോധിക്കുകയും അവരെ കാത്ത് എല്ലായിടത്തും പതിയിരിക്കുകയും ചെയ്തുകൊള്ളുക.”ബഹുദൈവ വിശ്വാസികൾ നിങ്ങളോടൊന്നായി യുദ്ധം ചെയ്യുന്നതുപോലെ നിങ്ങളും അവരോടൊന്നടങ്കം യുദ്ധം ചെയ്ത് കൊള്ളളുക” എന്നല്ലാമാണ് ‘അത്തൗബ’ അധ്യായത്തിലെ ആഹ്വാനം. ഇവരോട് യുദ്ധമല്ലാത്ത വഴിയില്ല! കാരുണ്യത്തിനും സംരക്ഷണത്തിനും ഇനി പ്രസക്തിയില്ല!

Also Read  ഖുര്‍ആന്‍ ദൈവികഗ്രന്ഥമോ?
ഡോ. യൂസുഫുല്‍ ഖറദാവി
യൂസുഫ് അബ്ദുല്ല അല്‍ ഖറദാവി 1926 സെപ്റ്റംബര്‍ 9 ഈജിപ്തിലെ അല്‍ഗര്‍ബിയ്യ ജില്ലയിലെ സിഫ്ത തുറാബ് ഗ്രാമത്തില്‍ ജനനം. ചെറുപ്പത്തില്‍ തന്നെ പഠനകാര്യങ്ങളില്‍ വൈഭവം കാട്ടിയ ഒമ്പതാം വയസ്സില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. അല്‍അസ്ഹര്‍ സര്‍വകലാശാലയിലെ ഉപരിപഠനത്തിന് ചേര്‍ന്ന യൂസുഫ് 1953 ല്‍ ഒന്നാം റാങ്കോടെ പാസായി. 1954ല്‍ അറബി ഭാഷാ കോളജില്‍ നിന്നും ഒന്നാം റാങ്കോടെ തന്നെ പുറത്തിറങ്ങി. 1958 ല്‍ അറബി സാഹിത്യത്തില്‍ ഡിപ്ലോമയും 1960 ല്‍ ഖുര്‍ആനിലും നബിചര്യയിലും മാസ്റ്റര്‍ ബിരുദവും 1973 ല്‍ സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സകാത്തിന്റെ പങ്ക് എന്ന തീസിസില്‍ ഫസ്റ്റ് ക്ലാസോടെ ഡോക്ടറേറ്റും നേടി. 2004ല്‍ ഇസ്‌ലാമിക വൈജ്ഞാനിക മേഖലയിലെ സംഭാവനകള്‍ക്ക് കിംഗ് ഫൈസല്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ് ലഭിച്ച അദ്ദേഹം ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

3 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Recent Posts

Related Posts

error: Content is protected !!